Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Leader

'ഇറാനെ തകർത്തു കളഞ്ഞു': ഖമനയ്‌യുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ട്രംപിന്‍റെ വിവാദ പ്രസ്താവന

വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്‌റാനിൽ ആരംഭിച്ചതിന് പിന്നാലെ, ഇറാനെതിരെ വിവാദ പരാമർശവുമായി ട്രംപ്. താൻ അധികാരത്തിലിരുന്ന കാലയളവിൽ ഇറാനെതിരെ സ്വീകരിച്ച കടുത്ത നടപടികൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പരാമർശം.

തന്‍റെ ഭരണകാലത്ത് ഇറാനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെ പരാമർശിച്ചുകൊണ്ട്, "ഞാൻ ഇറാനെ തകർത്തു കളഞ്ഞു" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഖമനയ്‌യുടെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഖമനയ്‌യുടെ സംസ്കാരച്ചടങ്ങിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമായിരിക്കുന്ന സാഹചര്യത്തിൽ, ട്രംപിന്‍റെ ഈ പ്രസ്താവന ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

താൻ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഇറാൻ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും, യുഎസിന്‍റെ കടുത്ത നിലപാടുകൾ അവരെ വല്ലാതെ തളർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഖമനയ്‌യുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്‍റെ മകൻ മൊജ്തബ ഖമനയ്‌യാണ് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റത്. എന്നാൽ, സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. 

 

 

International

അടുത്ത പരമോന്നത നേതാവായി മോജ്തബ ഖമനയ്: സമിതിയിൽ ഏകദേശ ധാരണ

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിനിടെ, ഇറാന്‍റെ അടുത്ത പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയ്‌യുടെ മകൻ മോജ്തബ ഖമനയ്‌യെ നിയമിക്കാൻ നീക്കം സജീവമാകുന്നു. ഇറാന്‍റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.

മോജ്തബ ഖമനയ്‌യെ നേതാവായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ സമിതിയിൽ ഏകദേശ ധാരണയായതായി സമിതിയംഗം ആയത്തുള്ള മുഹമ്മദ് മഹ്ദി മിർബഗേരി സൂചിപ്പിച്ചു. ചില സാങ്കേതിക തടസങ്ങൾ ബാക്കിയുണ്ടെങ്കിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

കഴിഞ്ഞയാഴ്ച നടന്ന വ്യോമാക്രമണത്തിൽ അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ഊർജിതമായത്. ഖമനയ്‌യുടെ ബങ്കറിന് നേരെ ഇസ്രായേൽ 50-ഓളം വിമാനങ്ങൾ ഉപയോഗിച്ചാണ് കനത്ത ആക്രമണം നടത്തിയത്.

 

 

Latest News

Corehub Up